1969
ജൂലൈ 21-ന് (ഇന്ത്യന്‍ സമയം) മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയതിന്റെ ഓര്‍മ്മയ്കായി എല്ലാ വര്‍ഷവും ജൂലൈ 21 ചാന്ദ്ര ദിനമായി ആചരിക്കുന്നു.
മനുഷ്യനെ
ആദ്യമായി ചന്ദ്രനിൽ ഇറക്കിയ
ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ
11. ശീതയുദ്ധകാലത്തെ
ബഹിരാകാശ മൽസരങ്ങളിൽ അമേരിക്ക
നേടിയ വിജയമായി ഈ ദൗത്യം
വിലയിരുത്തപ്പെട്ടു.
1969 ജൂലൈ
16-ന്
ഫ്ലോറിഡയിൽ നിന്നു
വിക്ഷേപിക്കപ്പെട്ടു. നീൽ
ആംസ്ട്രോങ്, എഡ്വിൻ
ആൾഡ്രിൻ, മൈക്കൽ
കോളിൻസ് എന്നിവരായിരുന്നു
യാത്രികർ.
1969 ജൂലൈ.
16-ന് ഫ്ലോറിഡയിലെ കെന്നഡി
സ്പെയ്സ്
സെന്ററിൽ
നിന്നു ഇന്ത്യൻ സമയം
19.02-ന്
യാത്ര
തിരിച്ചു.
ഈഗിൾ എന്ന
ചാന്ദ്രപേടകത്തിൽ ജൂലൈ 20-ന്
ആംസ്ട്രോങ്, ആൾഡ്രിൻ
എന്നിവർ ചന്ദ്രനിൽ
കാലുകുത്തി. പ്രശാന്തിയുടെ
സമുദ്രം എന്ന സ്ഥലത്താണ്
അവർ ഇറങ്ങിയത്.
ഏതാണ്ട്
ഏഴ് മണിക്കൂറോളം വാഹനത്തിനുള്ളിൽ
കഴിച്ചു കൂട്ടിയശേഷം പ്രത്യേകതരം
കുപ്പായങ്ങളും ശിരോവേഷ്ടനങ്ങളും
ധരിച്ച്, ആംസ്ട്രോങ്
എട്ട് മണിക്ക് ചാന്ദ്രപ്രതലത്തിലേക്ക്
ഇറങ്ങി. ചാന്ദ്രപ്രതലത്തിൽ
കാലുകുത്തുമ്പോൾ ആംസ്ട്രോങ്
പറഞ്ഞ വാക്കുകൾ
ചരിത്രപ്രസിദ്ധമായിത്തീർന്നു. ഒരു
മനുഷ്യന് അതൊരു ചെറിയ അടിവയ്പാണ്;
എന്നാൽ
മനുഷ്യവംശത്തിന് ഒരു ബൃഹത്തായ
കുതിച്ചുചാട്ടവും (That's
one small step for a man;one giant leap for mankind).
21
മണിക്കൂർ
31 മിനിറ്റ്
സമയം ഇവർ ചന്ദ്രോപരിതലത്തിൽ
ചിലവഴിച്ചു. ഈ
സമയം കൊളംബിയ എന്ന നിയന്ത്രണ
പേടകത്തിൽ കോളിൻസ് ചന്ദ്രനെ
പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു.
ചാന്ദ്രപ്രതലത്തിൽ
0.3-0.6
മീ.
വ്യാസമുള്ള
ആയിരത്തോളം
വക്ത്ര(craters)ങ്ങളും
അനവധി
ശിലാഖണ്ഡങ്ങളും
ഉണ്ടായിരുന്നു
എന്നും
അവരുടെ
കാല്പാടുകൾ
0.3
സെ.മീ.
ആഴത്തിൽ
പതിഞ്ഞതായും
ചാന്ദ്രപ്രതലം
വഴുക്കലുള്ളതായി
അനുഭവപ്പെട്ടു
എന്നും
ഇവരുടെ
വിവരണങ്ങളിൽ
നിന്നും
അറിവായിട്ടുണ്ട്.
ആംസ്ട്രോങും
ആൽഡ്രിനും
ചന്ദ്രനിൽ
നിന്ന്
മണ്ണിന്റെയും
പാറക്കല്ലുകളുടെയും
സാമ്പിളുകൾ
ശേഖരിക്കുകയും
ശാസ്ത്രീയ
വിവരണങ്ങൾ
ലഭ്യമാക്കാൻ
മൂന്ന്
ഉപകരണങ്ങൾ
-
സൌരവാതത്തിന്റെ
സംയോഗം
നിർണയിക്കുന്ന
യന്ത്രം(solar
wind composition detector), ചാന്ദ്രചലനം(moon
quakes), ഉല്ക്കാ
പതനങ്ങളുടെ
ആഘാതം
തുടങ്ങിയവ
നിർണയിക്കുന്ന
ഉപകരണം (seismic
detector), ചന്ദ്രന്റെയും
ഭൂമിയുടെയും
ചലനങ്ങളും
അവ
തമ്മിലുള്ള
അകലവും
മറ്റും
കൃത്യമായി
നിർണയിക്കുവാൻ
സഹായകമായ
ലേസർ
രശ്മികളെ
ഭൂമിയിലേക്ക്
പ്രതിഫലിപ്പിക്കുന്ന
ലേസർ
റിഫ്ളക്ടർ(laser
reflector) സജ്ജമാക്കുകയും
ചെയ്തു.
ജൂലൈ
24-ന്
മൂവരും ഭൂമിയിൽ തിരിച്ചെത്തി.
No comments:
Post a Comment